Thursday, January 10, 2008

കീപ്പറും കള്ളനും

ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ്‌ കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍‌വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍‌ വിളി കേള്‍‌ക്കുന്നതിലും അകലെയായിരുന്നു)

വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)

അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍‌ പങ്കെടുക്കാന്‍‌ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍‌ അഞ്ചിലും ശ്രീ രണ്ടിലും.

അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍‌ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍‌ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍‌ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍‌ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍‌ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)

പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍‌ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍‌ ഉറക്കം വരാത്തതിനാല്‍‌ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍‌ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍‌ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍‌ക്ക് പിന്നീടാണ് മനസ്സിലായത്)

അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍‌മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.

ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍‌ കുട്ടികള്‍‌ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.

ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.

അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."

അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.

കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."

അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍‌ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)

അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍‌വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.

കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.

38 comments:

ഹരിശ്രീ said...
This comment has been removed by the author.
ഹരിശ്രീ said...

ചെറിയ ഒരു ഇടവേളയ്കു ശേഷം എന്റെ ഒരു ഓര്‍മ്മക്കുറിപ്പ്. കീപ്പറിന്റെ മറ്റൊരു കഥ. കീപ്പര്‍ കള്ളനെ പിടിച്ച ഒരു അനുഭവ കഥ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തേങ്ങാ....
കീപ്പറോട് ഒന്ന് മാറി നില്‍ക്കാന്‍ പറ തലേല്‍ വീഴും..:)

ചന്ദ്രകാന്തം said...

കീപ്പര്‍ എന്ന പേര്‍ അറിഞ്ഞു കൊടുത്തതാണല്ലേ.

അപ്പു ആദ്യാക്ഷരി said...

Chettanu aniyanum enthoram kathakalaanu ezhuthunnath!! nalla rasam vaayikkan

ഹരിത് said...

കൊള്ളാമല്ലോ കീപ്പര്‍. ഒള്ളതാന്നോ ഈ സംഭവം!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കീപ്പര്‍ സൂപ്പര്‍.

ദിലീപ് വിശ്വനാഥ് said...

സൂപ്പര്‍ കീപ്പര്‍...
ചുമ്മാ പ്രിയ പറഞ്ഞത് ഞാന്‍ തിരിച്ചു പറഞ്ഞു എന്ന് പറഞ്ഞു വഴക്കിനു വരരുത്.

മന്‍സുര്‍ said...

ഹരിശ്രീ...

കീപ്പര്‍ സൂപ്പര്‍
സൂപ്പര്‍ കീപ്പര്‍

ഓര്‍മ്മകുറിപ്പ്‌ മനോഹരമായി...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ശ്രീ said...

അന്നത്തെ ആ രാത്രി ഇന്നും നല്ല ഓര്‍‌മ്മയുണ്ട്. പ്രത്യേകിച്ചും നമ്മളന്ന് ആ ജനലിനരികെ നിഴലു കണ്ട് പേടിച്ച് മിണ്ടാതിരുന്നത്.

:)

Seema said...

ഓര്‍മ്മകുറിപ്പ്‌ മനോഹരമായി...

പ്രയാസി said...

ചേട്ടനും അനിയനും നല്ല ധൈര്യശാലികളാണല്ലാ..:)

കീപ്പര്‍ സൂപ്പര്‍
സൂപ്പര്‍ കീപ്പര്‍
സുര്‍ കിര്‍..സുര്‍ കിര്‍..

അല്ല പിന്നെ..! എല്ലാരും കൂടി ഒന്നു തന്നെ എടുത്തിട്ടലക്കിയാ ഞാനെന്തു ചെയ്യും..:)

ഏ.ആര്‍. നജീം said...

ബൈസ്റ്റ് കീപ്പര്‍....!!

ഹരിശ്രീ : ഓര്‍മ്മക്കുറിപ്പ് കലക്കീട്ടോ... :)

ഹരിശ്രീ said...

കുട്ടിച്ചാത്താ:

കീപ്പറോട് മാറിനില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇനി തേങ്ങ അടിച്ചോളൂ.

ചന്ദ്രകാന്തം ചേച്ചി : ഇവിടെ സന്ദര്‍ശിച്ചതിനും, അഭിപ്രായമറിയിച്ചതിനും നന്ദി.,

അപ്പുവേട്ടാ : നന്ദി.

ഹരിത് : നടന്ന സംഭവം തന്നെയാണ് ഇത്.

പ്രിയാ : നന്ദി.

വാല്‍മീകി മാഷേ : നന്ദി.

മന്‍സൂര്‍ ഭായ് : സന്തോഷം, നന്ദി.

ശോഭി : നീ അത് ഓര്‍ക്കുന്നുണ്ടല്ലേ...

അനാമിക: ഇവിടെ സന്ദര്‍ശിച്ചതിനും, അഭിപ്രായമറിച്ചതിനും നന്ദി.

പ്രയാസി ഭായ് : വളരെ സന്തോഷം. നന്ദി.

നജീം ഭായ് : നന്ദി....

കാവലാന്‍ said...

ഓര്‍മ്മക്കുറിപ്പ് കൊള്ളാം...
നന്ദിയെല്ലാം പറഞ്ഞുകഴിഞ്ഞതിനാല്‍ അതില്‍ നിന്നൊന്നുഞാനുമെടുത്തെന്നു കരുതിക്കൊള്ളൂ.

മലയാളനാട് said...

കീപ്പര്‍ ആളൊരു മിടുമിടുക്കന്‍ തന്നെ...
ഹരിശ്രീ കൊള്ളാം

ഉപാസന || Upasana said...

നായകള്‍ക്ക് വീടിറ്റെ അവര്‍ വാസിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തികള്‍ ഒക്കെ വളരെ ഹൃദിസ്ഥമാണ് ഭായ്.
കീപ്പറിന്റെ കഥ കൊള്ളാം.
ചെലപ്പോ കിര്‍മാനി കേസ് കൊടുത്തേക്കാം എന്ന് മാത്രം.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: പ്രൊഫൈലില്‍ ഒരു മിസ്ടേക്ക് പോലെ. ഷാര്‍ജ്ജ എന്ന അറബ് രാജ്യത്ത് താമസിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. ഷാര്‍ജ്ജ രാജ്യമല്ലല്ലോ, യുഎഇ യുടെ ഭാഗമല്ലെ..?

ഗീത said...

മിടുമിടുക്കന്‍ കീപ്പര്‍!

വായിച്ചുവന്നപ്പോള്‍ തോന്നി കീപ്പറിനെ ആ കള്ളന്‍ എന്തോ അപായപ്പെടുത്തിയെന്ന്‌...
ആരാത്രിമുഴുവന്‍ അവന്‍ ആപ്ലാവിന്റെചോട്ടില്‍ ത്തന്നെ നിന്നല്ലോ!

ഹരിശ്രീ said...

കാവലാന്‍ ഭായ്,

ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി....

മലയാള നാട് : നന്ദി

ഉപാസന: അഭിപ്രായങ്ങള്‍ക്ക് നന്ദി. പിന്നെ ഷാര്‍ജ യു.എ.യി ലെ ഒരു എമിറേറ്റാണ്.ഒരു രാജ്യം എന്ന് പറയുന്നതില്‍ തെറ്റില്ല. എന്തായാലും പ്രൊഫൈലില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഗീതേച്ചി,

അഭിപ്രായങ്ങള്‍ക്ക് നന്ദി....

സ്വന്തം said...
This comment has been removed by a blog administrator.
സ്വന്തം said...

ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്

ഹരിശ്രീ said...

സ്വന്തം,

അഭിപ്രായത്തിന് നന്ദി

മയില്‍പ്പീലി said...

കൊള്ളാം,

നല്ല ഓര്‍മ്മകള്‍, കീപ്പറിന്റെ കീപ്പിങ്ങ് സൂപ്പര്‍

Mahesh Cheruthana/മഹി said...

ഹരിശ്രീ,
ഓര്‍മ്മക്കുറിപ്പ് നന്നായി!കീപ്പര് ‍സൂപ്പര്‍!

ഹരിശ്രീ said...

മയില്‍പ്പീലി,

മഹേഷ് ഭായ് ,

നന്ദി

നിരക്ഷരൻ said...

കീപ്പര്‍ കള്ളനെപ്പിടിച്ച കഥ കാത്തിരുന്നതാണേങ്കിലും, വരാന്‍ ഇത്തിരി വൈകിപ്പോയി.
കീപ്പര്‍ നന്നായി.
നാട്ടില്‍ ഇപ്പോഴും ആ തൊടിയും, വീടുമെല്ലാം ഉണ്ടോ ?

ഹരിശ്രീ said...

മനോജ് ഭായ്,

നന്ദി....ട്ടോ...

സൂര്യപുത്രന്‍ said...

ഈ ഓര്‍മക്കുറിപ്പും നന്നായിട്ടുണ്ട്.

കീപ്പര്‍ മിടുക്കന്‍.

ഹരിശ്രീ said...

സൂര്യപുത്രാ,

പ്രോത്സാഹനത്തിന് നന്ദി...

അപര്‍ണ്ണ said...

ee anchaam classile karyamokke engana ithrem ormma? shree chettane sammathichirikkunnu. :)

ഹരിശ്രീ said...

അപര്‍ണ,

ചില സംഭവങ്ങള്‍ - അനുഭവങ്ങള്‍- അത് നല്ലതാകാം ചീത്തയാകാം അത് നമ്മുടെ മനസ്സില്‍ മായാതെ കിടക്കും.

പിന്നെ ഇവിടെ വന്നതിനും അഭിപ്രായമറിച്ചതിനും നന്ദി...

നമുക്കൊരു ടൂർ പോവാം said...

ചന്ദന്മുട്ടികള്‍ക്കിടയില്
കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ് ശേഷിക്കുന്ന
ബലിച്ചോറുരുളകള്
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്!
നാമിന്നു,
നെടുകെ കീറിയെറിഞഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്

Typist | എഴുത്തുകാരി said...

ഹരിശ്രീ, ഞാന്‍ ഇന്നാ, ഇവിടെ എത്തിയതു്. കീപ്പര്‍ ശരിക്കും ഒരു കീപ്പര്‍ ആയി. അല്ലേ?

ഹരിശ്രീ said...

സ്മൃതിപഥം,

സ്വാഗതം : നന്ദി.
:)
മഞ്ജു കല്യാണി :
നന്ദി.:)

എഴുത്തുകാരി : വൈകിയാണെങ്കിലും ഇവിടെ വന്നതില്‍ സന്തോഷം...
:)

Unknown said...

ആശംസകള്‍ വളരെ നന്നായിട്ടുണ്ട്‌

ഹരിശ്രീ said...

അനൂപ്,

സ്വാഗതം.

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി...

വേതാളം.. said...

keepper suuupper
suupper keeppeer
keerrr surrrr surrr keerr
keee suuu suuu kkiiii
athenne sambhavam
nannaayirikkunnu

ഹരിശ്രീ said...

കാലമാടന്‍,
നന്ദി ഇവിടെ വന്നതിന്...

:)

വേതാളം ,

നന്ദി....

:)